Sunday, March 2, 2008

1.പട്ടാമ്പി നേര്‍ച്ച ,സോറി ,ദേശീയോത്സവം

പട്ടാമ്പി നേര്‍ച്ച ,സോറി ,ദേശീയോത്സവം ഇന്നാണ്‌(മാര്‍ച്ച്‌ രണ്ട്‌)ഒരു ബ്ളോക്ക്‌ കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷത്തെ ഒരു നാഷണല്‍ ഫെസ്റ്റിവല്‍ ആക്കാന്‍ കച്ചവടക്കാര്‍ക്കും മറ്റും താത്പര്യമുണ്ടാവാം. എന്നാല്‍ ഈ പെരും നുണയ്ക്ക്‌ മാധ്യമങ്ങള്‍ ചൂട്ടു പിടിക്കുന്നത്ന്തിനാണ്‌ ?പല പത്രങ്ങളും സംഘാടകരുടെ ചുവടു പിടിച്ച്‌ ദേശീയോത്സവം എന്നു തന്നെ എഴുതി. മറ്റു ചിലര്‍ ദേശീയോത്സവം എന്ന വാക്ക്‌ എവിടെയെങ്കിലും കൊള്ളിച്ച്‌ തൃപ്തിയടഞ്ഞു.ഉദാ : വള്ളുവനാട്ടിലെ ദേശീയോത്സവങ്ങളിലൊന്നായ പട്ടാമ്പി നേര്‍ച്ച....., പട്ടാമ്പി നേര്‍ച്ച ദേശീയോത്സവമായി ആഘോഷിക്കും.........എന്നിങ്ങനെ. മനോരമ പത്രത്തില്‍ ഒന്നു രണ്ടിടത്ത്‌ നേര്‍ച്ച എന്നു മാത്രമേ കണ്ടുള്ളു.മുന്‍പൊരു ദിവസവും ഈ പത്രം നേര്‍ച്ച എന്നേ ഇതിനെ പറഞ്ഞുള്ളു.തൃത്താലക്കാരോ മറ്റോ അവരുടെ നേര്‍ച്ചയെ വിശേഷിപ്പിച്ചത്‌ ദേശോത്സവം എന്നായിരുന്നുസത്യത്തില്‍ അത്രയേ ആവശ്യവുമുള്ളു.

2..നടന്‍ ഗോപിയുടെ ചരമവാര്‍ത്തക്ക്‌ മനോരമ തലക്കെട്ട്‌

നടന്‍ ഗോപിയുടെ ചരമവാര്‍ത്തക്ക്‌ മലയാളമനോരമ ൨൦൦൮ ജനുവരി ൩൦-പാലക്കാട്‌ എഡിഷന്‍) നല്‍കിയ തലക്കെട്ട്‌ ശ്രദ്ധേയമായി.ഗോപിയുടെ പ്രശസ്ത സിനിമയുടെ പേരായ "യവനിക" എന്ന വാക്ക്‌ അന്വര്‍ഥമായി തന്നെ പ്രയോഗിച്ചിട്ടുള്ള ഈ വാര്‍ത്തയില്‍, പക്ഷെ കാര്യമായ ഒരു പോരായ്മയുണ്ട്‌:'ബി.ജെ.പി.സാംസ്കാരികവിഭാഗം സംസ്ഥാനകണ്‍വീനറാണ്‌ ഗോപി 'എന്ന വാക്യം കൊണ്ട്‌ ആ മഹാനടനെ ഒരു ചെറുകള്ളിയിലൊതുക്കുകയാണ്‌ മനോരമ ചെയ്തത്‌. എന്നാല്‍ മാതൃഭൂമിയില്‍ പ്രധാന വാര്‍ത്തയിലോ ഗോപിയെപ്പറ്റിയുള്ള മറ്റഫീച്ചറുകളിലോ ഈ മഹാകണ്ടെത്തല്‍ വായിക്കാന്‍ കഴിഞ്ഞില്ല.ഏതായാലും, കലാകാരന്‍മാരൊക്കെ ഇടതുപക്ഷക്കാരാണെന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതു തിരുത്താന്‍ കഴിഞ്ഞു എന്ന്‌ പത്രത്തിന്‌ ചാരിതാര്‍ഥ്യമടയാം. മാതൃഭൂമിയില്‍ വായിച്ച ബി.ജെ.പി പ്രസിഡണ്റ്റിണ്റ്റെ അനുശോചനസന്ദേശത്തില്‍ നിന്ന്‌ ഗോപിയുടെ ബി.ജെ.പി ബന്ധത്തിണ്റ്റെ സാധുത ബോധ്യപ്പെട്ടുവെങ്കിലും മനോരമ ചെയ്ത അബദ്ധത്തിന്‌ ന്യായീകരണമില്ല.ഒരു ചോദ്യം കൂടി ബാക്കിയുണ്ട്‌: പരേതന്‍ പു.ക.സ. യുടെ സംസ്ഥാന കണ്‍ വീനറായിരുന്നുവെങ്കില്‍ അക്കാര്യമനോരമ ഇതേ ശുഷ്കാന്തിയോടെ സൂചിപ്പിക്കുമായിരുന്നുവോ

3.പരസ്യത്തില്‍ ഒരു പെണ്‍കുട്ടി

പത്താം ക്ളാസ്സുകാര്‍ക്കായി എസ്‌ എസ്‌ എല്‍ സി പഠനസഹായി പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച പരസ്യത്തില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിന്‌ പ്രസക്തി ഇല്ലെന്നാരും പറയില്ല.ആ കുട്ടിക്ക്‌ സായിപ്പുകുട്ടിയുടെ നീലക്കണ്ണുകള്‍ വരച്ചുചേര്‍ത്തത്‌ കൂടി കണ്ടാലോ ? കേരളത്തിലെ കുട്ടിക്ക്‌ നീലക്കണ്ണ്‌ എന്തിനാണെന്നു മാത്രം ആര്‍ക്കും മനസ്സിലാവുമെന്നു തോന്നുന്നില്ല.

"പറക്കമുറ്റാത്ത സഹോദരങ്ങള്‍ക്ക്‌ താങ്ങായി പന്ത്രണ്ടുകാരി"

"പറക്കമുറ്റാത്ത സഹോദരങ്ങള്‍ക്ക്‌ താങ്ങായി പന്ത്രണ്ടുകാരി" -ഫിബ്രവരി രണ്ടിലെ ദേശാഭിമാനിയില്‍ വന്ന ഒന്നാം തരം ഹ്യൂമന്‍ ഇണ്റ്ററസ്റ്റ്‌ സ്റ്റോറി !പേരിടാത്ത നാലുമാസക്കാരിയുള്‍പ്പെടെയുള്ള മൂന്ന്‌ കൂടപ്പിറപ്പുകളെ പോറ്റിവളര്‍ത്തേണ്ടി വന്ന ആറം ക്ളാസ്സുകാരിയുടെ കഥ കണ്ടെത്തിയ ബത്തേരി ലേഖകനെ എത്രഅഭിനന്ദിച്ചാലും മതിയാവില്ല. പക്ഷെ , പത്രത്തിണ്റ്റെ എഡിറ്റര്‍ക്ക്‌ ഒരു ബൈ ലൈന്‍ കൊടുക്കാന്‍ ുഛഹൌാതോന്നിയില്ല.പത്രസമ്മേളനം വഴി ലഭിച്ച വാര്‍ത്തക്ക്‌ പോലും ലേഖകണ്റ്റെ പേര്‌ പത്രത്തില്‍ കൊടുക്കുന്നു എന്ന അതിശയോക്തിക്കൊന്നും മുതിരുന്നില്ല.(സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെണ്റ്റ്‌ മുഖേന കിട്ടിയ വാര്‍ത്ത തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട്‌ പത്രങ്ങളില്‍ വായിച്ച്‌ അത്ഭുതപ്പെട്ട ഓര്‍മ ഇപ്പോഴും മനസ്സിലുണ്ട്‌. )

പാരമ്പര്യമായി കിട്ടുന്ന ഒരാളുടെ വീട്ടുപേര്‌


ഒരാളുടെ വീട്ടുപേര്‌ അയാള്‍ക്ക്‌ പാരമ്പര്യമായി കിട്ടുന്നതാണ്‌. മുന്‍ തലമുറയുമായി അത്‌ അയാളെ എന്നന്നേക്കുമായി ബന്ധപ്പെടുത്തുന്നു.വീട്ടുപേരു ചൊല്ലി കളിയാക്കുന്നത്‌ ഒരാളുടെ പിതൃത്വം ചോദ്യം ചെയ്യുന്നതിനു തുല്യമാണ്‌. എന്തു കാരണമുണ്ടായാലും മാന്യന്‍മാര്‍ അപരനെ അയാളുടെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ വീട്ടുപേരു പറഞ്ഞ്‌ അധിക്ഷേപിക്കില്ല. (വംശീയാധിക്ഷേപത്തിണ്റ്റെ അത്ര വരില്ലെങ്കിലും അത്ര നിസ്സാരമല്ലിതും.)ഗ്രൂപ്പ്‌ സംബന്ധിച്ചുള്ള വാര്‍ത്തയില്‍, അപ്രതീക്ഷിതമായി ഗ്രൂപ്പ്‌ മാറി എന്നാരോപിക്കപ്പെട്ട ആള്‍ചെയ്തത്‌ കോട്ട മുറിക്കുന്നതിനു തുല്യമായ പണിയാണ്‌ എന്ന്‌ ആലങ്കാരികമായി പറയാം. ഗോപി കോട്ടമുറിക്കല്‍ എന്ന മാന്യ വ്യക്തിയെ ആണ്‌ ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നതെങ്കില്‍ വീട്ടുപേരുപയോഗിച്ചുള്ള കളി അതിരുകടന്നതാണെന്നേ ആരും പറയുകയുള്ളു. മലപ്പുറം ജില്ലയിലെ നാട്ടുമ്പുറങ്ങളില്‍ വീട്ടുപേരിന്‌ 'ഉല്‍ പ്പം എന്നു പറയാറുണ്ട്‌. ഉത്ഭവം എന്ന വാക്കില്‍ നിന്നാണോ ഇതുണ്ടായതെന്ന്‌ അറിഞ്ഞുകൂട. ഏതായാലും അവിടത്തുകാര്‍ പറയുമ്പോലെ ഉല്‍ പ്പത്തില്‍ തൊട്ടുകളിക്കരുതെന്ന്‌ വിരല്‍ ചൂണ്ടാന്‍ ആരും വരാതിരിക്കുവോളം ഇത്തരം കൊഞ്ഞനം കുത്തലുകള്‍ പത്രങ്ങളില്‍ ഇനിയും വായിക്കേണ്ടി വരും. (എച്ച്‌.എം.ടി ഭൂമിയില്‍ ഗോപി കോട്ട മുറിച്ചു. വാര്‍ത്ത മനോരമ ഒന്നാം പേജ്‌, ഫിബ്രവരി മൂന്ന്‌)

സിസോ ബുക്സിണ്റ്റെ യോഗയുംധ്യാനവുംവീഡിയോ സി.ഡി.

സിസോ ബുക്സിണ്റ്റെ യോഗയും ധ്യാനവും എന്ന വീഡിയോ സി.ഡി.കണ്ടു. യോഗാചാര്യ ശ്രീകണ്ഠന്‍ നായരുടെ യോഗമുറകള്‍ ചിത്രീകരിച്ചിട്ടുള്ള സി.ഡിയുടെ അവതാരകന്‍ അശ്വമേധം ഫെയിം പ്രദീപ്‌ ആണ്‌.പൊതുവെ സാങ്കേതികത്തികവുള്ളതെന്നു പറയാവുന്നതാണു ഈ സി.ഡി. പക്ഷെ , യോഗപഠനത്തില്‍ ഇത്തരം സി.ഡികള്‍ എന്തു പ്രയോജനമാണ്‌ ചെയ്യുന്നത്‌? യോഗപാഠങ്ങള്‍ വിവരിക്കുന്ന ഒരു സചിത്രപുസ്തകത്തേക്കാള്‍ എന്തു ഗുണമാണ്‌ ഇതു കൊണ്ടുള്ളത്‌? എം.കെ ശ്രീധരന്‍ രചിച്ച്‌ , സിസോ ബുക്സ്‌ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള പുസ്തകത്തിണ്റ്റെ കൂടെയുള്ള ഈ സി.ഡി., പുസ്തകം വായിച്ചുകിട്ടിയ, ഒരാളുടെ അറിവിനെ ഏതു രീതിയിലാണ്‌ മെച്ചപ്പെടുത്തുക എന്നറിയുന്നില്ല. സി.ഡി യില്‍ (പുസ്തകത്തിലും) യോഗമുറകള്‍ അവതരിപ്പിച്ചിട്ടുള്ള ക്രമത്തിണ്റ്റെ കാര്യത്തിലും വിയോജിപ്പുണ്ട്‌.നിന്നു കൊണ്ട്‌ ചെയ്യേണ്ട യോഗാഭ്യാസങ്ങളാണ്‌ ഏറ്റവും ആദ്യം കൊടുത്തിട്ടുള്ളത്‌.ഇത്‌ ഒരു തുടക്കക്കാരന്‌ എത്ര മാത്രം സഹായകമാവും? മറ്റു പല പഠനപദ്ധതികളിലും (ഉദാ:യോഗദീപ്ത) കിടന്നു കൊണ്ടുള്ള ഇനങ്ങള്‍ക്കാണ്‌ പ്രഥമസ്ഥാനം. വളരെ ലളിതമായ വിനോദ വിശ്രമ രീതിയില്‍ വേണം യോഗ അഭ്യസിക്കാന്‍ എന്നാണ്‌ ഈ രംഗത്ത്‌ പഠനങ്ങള്‍ നടത്തുന്നവരുടെ പക്ഷം. കിടന്നും ഇരുന്നും ചെയ്യുന്ന ഇനങ്ങള്‍ക്ക്‌ ശേഷം മാത്രം നിന്നു കൊണ്ടുള്ളവ ചെയ്യുക എന്ന സ്വാഭാവികക്രമം പാലിക്കാത്ത പക്ഷം, അത്‌ യോഗയെ ഒരു കായികാഭ്യാസത്തിണ്റ്റെ നിലയിലേക്ക്‌ തരം താഴ്തുകയാണു ചെയ്യുക. സി.ഡി.യില്‍ കാണാനിടയായ ഒരപാകത ഡബ്ബിങ്ങുമായി ബന്ധപ്പെട്ടതാണ്‌. ശ്രീകണ്ഠന്‍ നായര്‍ യോഗ ചെയ്യുന്ന സമയത്തു തന്നെ അതിണ്റ്റെ ക്രമം വിശദീകരിക്കുന്നുണ്ട്‌.(സത്യത്തില്‍ ഇതു വളരെ ശ്രമകരമായ ഒരു പ്രവൃത്തിയാണ്‌.) പിന്നീട്‌ ശബ്ദമിശ്രണം നടത്തിയപ്പോഴത്തെ അശ്രദ്ധ കാരണം ശ്രീകണ്ഠന്‍ നായരുടെ ചുണ്ടനക്കവും ശബ്ദവും രണ്ടു വഴിക്കായിരുന്നു. നിശ്ശബ്ദം യോഗ ചെയ്യുകയും പിന്നീട്‌ മാത്രം ശബ്ദം നല്‍കുകയും ചെയ്താലും ഈ ഗുണം കിട്ടുമായിരുന്നില്ലെ? ഏതായാലും , ഇതിണ്റ്റെ പിന്നിലുള്ള പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലും മോശം പ്രകടനം കാഴ്ച വച്ച ഗായകരോടു ജഡ്ജസ്‌ പറയുന്നതും ഇതു തന്നെയാണ്‌: ദ അറ്റം പ്റ്റ്‌ വാസ്‌ ഗ്രേറ്റ്‌.

അക്ഷരശുദ്ധിയില്ലാതെ അഴീക്കോടിണ്റ്റെ ലേഖനം !

അക്ഷരശുദ്ധിയില്ലാതെ അഴീക്കോടിണ്റ്റെ ലേഖനം ! പ്രഭാഷകനൂം എഴുത്തുകാരനും ആയ സുകുമാര്‍ അഴീക്കോടിണ്റ്റെ പേരുവച്ചെഴുതിയ ഒരു ലേഖനം അക്ഷരത്തെറ്റുകളും വികടപ്രയോഗങ്ങളും കൊണ്ട്‌ സംഋദ്ധമായി കാണപ്പെട്ടത്‌ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിണ്റ്റെ ഒരു പരസ്യത്തിണ്റ്റെ കൂടെയാണ്‌. 'പരിഹാരമോ ആഢംബരമോ ഇല്ലാത്ത ഒരു യുവാവ്‌', 'കണ്ണഞ്ചിപ്പിക്കുന്ന കൂറ്റന്‍ പ്രഭാഷണങ്ങള്‍' ......അങ്ങനെയങ്ങനെ എന്തെല്ലാം അബദ്ധങ്ങള്‍ ? പരസ്യപ്രചാരണത്തില്‍ തീരെ താത്പര്യമില്ലാത്ത പ്രസ്ഥാനമാണ്‌ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്നു സൂചിപ്പിക്കുന്ന വാക്യങ്ങളും കൂട്ടത്തില്‍ കാണുകയുണ്ടായി.