Saturday, March 16, 2024

പതഞ്ജലി പരസ്യത്തിന് വിലക്ക്

 



വളരെ രസകരമാണ് പതഞ്ജലിയുടെ തലവൻ രാംദേവിന്റെ കാര്യങ്ങൾ.

https://youtu.be/9dKKqvy58uY?si=Jmtxmr7tlcfJaHrG

ആസ്തമയും പ്രമേഹവും ഒക്കെ ചികിത്സിക്കാൻ അലോപ്പതി മരുന്നു വേണ്ട. തന്റെ ആയുർവേദമരുന്നും താൻ പറയുന്ന യോഗയും മതിയത്രെ.

അലോപ്പതിയെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെതിരെ   IMA ഇവർക്കെതിരെ പല വട്ടം പരാതി കൊടുത്തു. കോവിഡ്

കാലത്ത് അലോപ്പതി സംവിധാനങ്ങൾ വ്യാജ പ്രചരണം നടത്തി

ഒരു കോടി പിഴ അടയ്ക്കാനുള്ള കോടതി വിധിയുണ്ടായിട്ടും 2 കൊല്ലമായി  കേന്ദ്ര സർക്കാർ അനങ്ങിയില്ല. അതിനെതിരെ കണ്ണടച്ചു എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. എന്തായാലും

കേസിൽ വിധി വരും വരെ  പരസ്യം കൊടുക്കാൻ പാടില്ല.

കേസ് മാർച്ച് 19 ന് പരിഗണിക്കും

രാംദേവും MD യും  CEO യുമായ ബാലകൃഷ്ണയും ചേർന്ന് 2006 ലാണ് സ്ഥാപനം തുടങ്ങിയത്


ഇവരുടെ ഓഫീസ് ഡൽഹിയിലും കമ്പനി ഹരിദ്വാറിലുമാണ്.

ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിക്കെതിരെ 100 കേസെടുത്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന 21 പരസ്യങ്ങൾക്കെതിരെ  2015, 16 കാലത്ത് 30 ലേറെ Case ഉണ്ട് - ആംല ജ്യൂസ്, ആയുർവേദ മരുന്നുകൾ എന്നിവയ്ക്കെതിരെയാണിത്


പതഞ്ജലി കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അവരുടെ മരുന്നുകളുടെ പരസ്യം സംപ്രേഷണം ചെയ്യരുതെന്ന് സുപ്രീം കോടതി. തെറ്റായ പരസ്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ്  പതഞ്ജലിക്കെതിരെ സുപ്രീം കോടതിയുടെ ഈ  നടപടിയുണ്ടായത്. പതഞ്ജലി കമ്പനിക്കും എംഡി ആചാര്യ ബാല്‍ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കോടതി ഉത്തരവിനെതിരായ പരാമര്‍ശത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്.


തെറ്റായ പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ പതഞ്ജലിക്കും അതിന് കൂട്ടുനിന്ന കേന്ദ്ര സര്‍ക്കാരിനുമെതിരെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന്  പിന്നാലെയാണ് സുപ്രീം കോടതിയുടെ ഈ  ഇടപെടല്‍. കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും ഇത്  കോടതിയെ വെല്ലുവിളിക്കലാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ കോടതി ഇടപെടും. തെറ്റായ പരസ്യത്തില്‍ പതഞ്ജലിക്കെതിരെ രണ്ട് വർഷമായി കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല. അധിക പണം പതഞ്ജലിയുടെ പക്കലുണ്ടെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ രാംദേവ് സന്ന്യാസിയെന്നാണ്  അഭിഭാഷകൻ പറഞ്ഞത്. എന്നാല്‍, അത് ഇവിടെ വിഷയമല്ലെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി  ജസ്റ്റിസ് എ അമാനുല്ലയുടെ പ്രതികരണം.


കോടതിയെ വിമർശിച്ച് , ബാബാ രാംദേവ് വാർത്താസമ്മേളനം നടത്തിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. തന്റെ മരുന്നു കൊണ്ട് രോഗശാന്തി വരുത്തിയെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ചുവെന്നും ഐഎംഎ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് പതഞ്ജലി മരുന്നുകളുടെ പരസ്യം സുപ്രീം കോടതി വിലക്കിയത്. 



No comments: