Thursday, September 24, 2009

സ്ഫോടക വസ്തു വായിലിട്ട കുട്ടിയുടെ പേരു കൊടുക്കാതെ മനോരമയുടെ മിതത്വം(?)


ഡിറ്റണേറ്റര്‍ എന്ന സ്ഫോടകവസ്തു വായിലിട്ടു കടിച്ചിട്ടും അപകടത്തില്‍ നിന്നു രക്ഷപ്പെട്ട കുട്ടി യെ സംബന്ധിച്ച വാര്‍ത്തയില്‍ കുട്ടിയുടെ പേരു കൊടുക്കാതെ മനോരമ പത്രം വ്യത്യസ്തത പു ലര്‍ത്തി. കുറവിലങ്ങാട് ലേഖകന്‍ എഴുതിക്കൊടുത്ത വാര്‍ത്തയില്‍ ഇല്ലാത്ത പേര് ,പിന്നീട് ഉള്‍പ്പെ ടുത്താതിരിക്കാന്‍ ഡെസ്കിലുള്ളവരും ജാഗ്രത കാണിച്ചു. തലക്കെട്ടിലുള്ള രണ്ടാം ക്ളാസുകാരന്‍ എന്ന വിശേഷണം മാത്രമേ വാര്‍ത്തയിലുടനീളമുള്ളു. ഇടക്കൊരു തവണ രണ്ടാം ക്ളാസ് വിദ്യാര്‍ഥി എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

ആഗസ്റ് 23 ന്റെ പത്രത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നത്. വാര്‍ത്തയുടെ രണ്ടാം വാക്യത്തില്‍ തന്നെ കുട്ടിയുടെ പേരും, ആദ്യഖണ്ഡികയില്‍ തന്നെ വീട്ടുപേര്, രക്ഷിതാവിന്റെ പേര് എന്നിവയും കൊടുത്ത പത്രങ്ങളുമുണ്ട്. കേസന്വേഷിച്ച പൊലീസ് എസ് ഐ.യുടെയും, സയന്റിഫിക് വിദഗ്ധ ന്റെയും , എന്തിനധികം ഡോഗ് സ്ക്വാഡിലെ നായയുടെ പോലും പേരുകള്‍ ദേശാഭിമാനി കൊടുത്തിരുന്നു. മുന്‍പേജില്‍ മുകള്‍ഭാഗത്തായി ബോക്സിലാണ് വാര്‍ത്ത കൊടുത്തിട്ടുള്ളത്. 11 ാം പേ ജില്‍ കൊടുത്തിട്ടുള്ള മനോരമ വാര്‍ത്തയിലാകട്ടെ കുട്ടി വീട്ടിലെത്തിച്ച ഡിറ്റണേറ്ററുകളുടെ ഫോട്ടോ പോലുമുണ്ട്.

മറ്റെല്ലാ പത്രങ്ങള്‍ക്കും കിട്ടിയ വാര്‍ത്ത വളരെ വൈകിമാത്രം അറിഞ്ഞതിനാല്‍ വിട്ടു പോയ ഒരു വിശദാംശമാണ് ഈ കുട്ടിയുടെ പേരെന്ന് സംശയിക്കാന്‍ വയ്യ. ദേശാഭിമാനിക്ക് കൊടുക്കാന്‍ കഴിയാതിരുന്ന ഫോട്ടോ പോലും സംഘടിപ്പിച്ച മനോരമക്ക് അബദ്ധം പറ്റിയതാവാന്‍ വഴിയില്ല.

ചിലപ്പോള്‍ കുട്ടിയുടെ പേരും വീട്ടുപേരും മറ്റും കൊടുത്ത് അവരെ സമൂഹമധ്യത്തില്‍ മോശക്കാരാക്കേണ്ട എന്നു കരുതിയതായിക്കൂടെ? പീഡനക്കേസുകളിലും മറ്റും ചെയ്യാറുള്ളതു പോലെ. അപ്പോ ഴും മറ്റൊരു സംശയം നിലനില്‍ക്കുന്നു. കേസന്വേഷിച്ച പൊലീസിന്റെയും മറ്റും പേരു കൊടുക്കാനെന്തായിരുന്നു തടസ്സം? ( കേസന്വേഷണം എന്തൊക്കെയായാലും ഒരു മോശം പ്രവൃത്തിയല്ലല്ലോ. ആര്‍ ക്കറിയാം, മനോരമയുടെ മനോഗതം ? )

മാതൃഭൂമി പത്രം ഈ വാര്‍ത്തയെ എങ്ങനെ സമീപിച്ചു എന്നറിയാനായി ഒരു ശ്രമം നടത്തുകയുണ്ടായി. സ്വന്തം വീട്ടില്‍ വരുത്താത്ത പത്രമായതിനാല്‍ അന്വേഷണം കുറച്ചു ശ്രമകരമായിരുന്നു കാ രണം 23 ാം തിയ്യതിയിലെ മാതൃഭൂമി വാങ്ങിക്കൊണ്ടുവന്ന് പത്രത്തിന്റെ 20 പേജുകളിലും അരിച്ചു പെറുക്കിയിട്ടും ഡിറ്റണേറ്റര്‍ വാര്‍ത്ത കണ്ടില്ല ! കാകദൃഷ്ടി എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ “രണ്ടാംക്ളാസുകാരന്റെ ബാഗില്‍ ഡിറ്റണേറ്ററുകള്‍” എന്നൊരു ക്യാപ്ഷനും അതിന് , “അത്തം കറുത്തു...” എന്നൊരു കമന്റും കണ്ടു.( ദോഷം പറയരുതല്ലോ , കലണ്ടറില്‍ നോക്കിയപ്പോള്‍ 23 - നായിരുന്നു അത്തം നാള്‍ എന്നു കണ്ടെത്താനുമായി!) പത്രത്തിന്റെ മുന്‍പേജിന്റെ മുകളറ്റത്ത് നോക്കിയപ്പോള്‍ ആകെ പേജ് 28 ആണെന്ന് മനസ്സിലായി. ബാക്കി പേജുകള്‍ അന്വേഷിച്ച് വീണ്ടും പോയി. കിട്ടി എട്ടു പേജും. അതില്‍ റോമന്‍ ലിപിയില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയ നാലു പേജ് വാരാന്തപ്പതിപ്പും പി ന്നൊരു നാലു പേജ് ക്ളാസിഫൈഡ് പരസ്യപേജും. ഇനി വേറെയും നാലു പേജ് ഉണ്ടോ എന്നു ക ണ്ടെത്താനായില്ല. ഇനിയും നാലു പേജുകൂടി ഉണ്ടെങ്കില്‍ പത്രത്തിലെ ആകെ പേജിനെ പറ്റിയുള്ള മു ന്‍പേജില്‍ കൊടുത്ത കണക്കു തെറ്റി - അപ്പോള്‍ ആകെ പേജുകള്‍ 28 അല്ല 32 ആകും.അതല്ല ,ആ കെ 28 പേജേ ഉള്ളുവെങ്കില്‍ ഡിറ്റണേറ്റര്‍ വാര്‍ത്ത വന്നത് ഏത് പേജില്‍ ?

No comments: